Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി അടക്കം രണ്ടുപേർ മരിച്ചു. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വച്ച് അർദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത് ലോറിയിൽ […]
Read more

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ; ശന്തനുവിന് ടാറ്റാ മോട്ടോസിൽ സുപ്രധാനപദവി

മുംബൈ: രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനു നായിഡുവിന് ടാറ്റ മോട്ടോസിൽ പുതിയ ചുമതല. ജനറൽ മാനേജർ ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ശന്തനുവിന് പുതിയ നിയമനം. രത്തൻ ചാറ്റ് യുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് മാനേജറും ആയിരുന്നു 30കാരനായ ശന്തനു. പുതിയ ചുമതലയുടെ സന്തോഷം ശന്തനു സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു, വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാൻസും ധരിച്ച് പിതാവ് ടാറ്റ മോട്ടോഴ്സ് പ്ലാന്റിൽ നിന്ന് തിരിച്ചു വരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.’ […]
Read more

കാട്ടാനയുടെ ആക്രമണത്തില്‍ ജർമ്മൻ സ്വദേശിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദേശി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജർമ്മൻ സ്വദേശി മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാല്‍പ്പാറ- പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു സംഭവം. റോഡില്‍ നിലയുറപ്പിച്ച കാട്ടാനയുടെ പിന്നിലൂടെ ബൈക്കുമായി പോകുമ്പോഴാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കില്‍നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റപ്പോൾ ആന വീണ്ടും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലും പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആളുകള്‍ ബഹളംവെച്ചാണ് ആനയെ സംഭവസ്ഥലത്തുനിന്നും തുരത്തിയത്. ശേഷം മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്. […]
Read more

വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയെ കുടുക്കിയ പ്രതിയുടെ വീട്ടില്‍ റെയ്ഡ്

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസിലെ പ്രതി നാരായണദാസിന്റെ വീട്ടിൽ റെയ്ഡ്. തൃപ്പൂണിത്തുറ സ്വദേശിയായ ഇയാളുടെ വീട്ടിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് എരൂരിലെ വീട്ടില്‍ സംഘം പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തിനകം പോലീസിന് മുന്നില്‍ ഹാജരാവാനായിരുന്നു നിർദേശം. ഇയാളെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന. നാരായണദാസ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. […]
Read more

പത്തനംതിട്ടയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വടശ്ശേരിക്കരയ്ക്ക് സമീപം സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരിയായ ചിറ്റാര്‍ കാരിക്കയം സ്വദേശി അശ്വതിയാണ് മരിച്ചത്. വടശ്ശേരിക്കര-ചിറ്റാര്‍ പാതയില്‍ വനംവകുപ്പ് തടി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബസ് അവിടെ ഇടിച്ചുവെന്നാണ് വിവരം. ഇടിവിന്റെ ശക്തിയാൽ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അശ്വതിയെ ഉടൻ തന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുന്നില്ലായിരുന്നു.വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ‘ആവേ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

കൊച്ചി:138  വര്‍ഷത്തെ  പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍  കണ്‍വെര്‍ട്ടബിള്‍  ഡിബഞ്ചറുകളുടെ  (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.  1000 രൂപ മുഖവിലയുള്ള എന്‍സിഡി ഫെബ്രുവരി നാല് മുതല്‍ ലഭ്യമാണ്.  കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.  ആകെയുള്ള 2000 കോടി രൂപയുടെ എന്‍സിഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍സിഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം.  9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം. 2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക. സെബിയുടെ 33എ റെഗുലേഷന് കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക്ക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.          സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് എവിടേയും എപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ 3700ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം.  ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. ഈ എന്‍സിഡികള്‍ക്ക്  ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്.  സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷിതവും ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതുമായ പുതിയ എന്‍സിഡി സീരീസ് അവതരിപ്പിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 3700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം. എളുപ്പവും സൗകര്യപ്രദവുമായ രീതിയില്‍ നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ  പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

ഉത്തരാഖണ്ഡിന്റെ പിന്നാലെ ഗുജറാത്തും; ഏകസിവില്‍കോഡ് ഉടന്‍ നടപ്പാക്കും

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സര്‍ക്കാര്‍ കരട് തയ്യാറാക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ചു. സമിതി നിര്‍വഹണത്തിന് മുംബൈയിലെ വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനാവും. സമിതിയുടെ മറ്റ് അംഗങ്ങളായി വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഭിഭാഷകന്‍ ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവവരും ഉണ്ട്. 45 ദിവസത്തിനകം സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് […]
Read more

ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ​ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞ ‘ ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ കാണണമെന്നും ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ല, രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി പറഞ്ഞ വാചകത്തിന്റെ […]
Read more

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലായിരിക്കും സ്‌നാനം. സ്‌നാനത്തിനായി പ്രധാനമന്ത്രി മോദി രാവിലെ 10.05ന് പ്രയാഗ്രാജ് വിമാനത്താവളത്തില്‍ എത്തും. അവിടെനിന്ന് 10.10ന് ഡിപിഎസ് ഹെലിപാഡിലെത്തി 10:45ന് അറെയ്ല്‍ ഘട്ടിലേക്ക് പോകും. രാവിലെ 10.50-ന് ഘട്ടില്‍നിന്നും ബോട്ടില്‍ മഹാകുംഭത്തിലേക്ക് പോകും. 11:00 മുതല്‍ 11:30 ഇടയിലുള്ള സമയത്ത് പ്രധാനമന്ത്രി സ്‌നാനം നടത്തും. […]
Read more

സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിക്കുന്ന ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കി. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. മറാത്തി ഭാഷാ നിയമനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ആശയവിനിമയത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മറാത്തിയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ കോര്‍പ്പറേഷന്‍, തദ്ദേശ സ്ഥാപന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും മറാത്തിയില്‍ സംസാരിക്കുന്നത് നിര്‍ബന്ധമാക്കും. ഏതെങ്കിലും ജീവനക്കാരന്‍ […]
Read more
Advertisement
WhiteswanTV Footer