Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vedan

‘ലൈംഗികാതിക്രമ ആരോപണം നേരിടുന്നവര്‍ക്ക് ഇനിയും വേദി ഒരുക്കണോ’; ചിന്മയി

ചെന്നൈ: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖവും റാപ്പര്‍ വേടനും നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. എക്‌സിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഗുരുതര ലൈംഗിക അതിക്രമ ആരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്ക് മുൻ സർക്കാരുകൾ വേദിയൊരുക്കിയതുപോലെ ഇപ്പോഴത്തെ സർക്കാരും അതേ രീതിയിൽ മുന്നോട്ട് പോകരുതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിന്മയി പറഞ്ഞു. വേടനുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉയർത്തിയത്. കോവിഡ് കാലത്ത് വേടനുമായി ബന്ധപ്പെട്ട ഒരു സംഗീത പദ്ധതിയിൽ താനും പങ്കെടുത്തിരുന്നുവെന്നും, പിന്നീട് അദ്ദേഹത്തിനെതിരായ […]
Read more

യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പർ വേടനെതിരെ ഉടൻ കുറ്റപത്രം

കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ലോക്കറ്റിലെത് യഥാർത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിനാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്താൻ സാധ്യത. മാലയിലെ പുലിപ്പല്ല് വിദേശത്തുനിന്ന് […]
Read more

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവിന്റെ ബന്ധുക്കളും അടുത്ത സുഹ‍ൃത്തുക്കളും നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു. വൈകിട്ട് പൂമലയിലെ […]
Read more

വേർപ്പെടുത്താൻ കഴിയാത്ത താളത്തിന്റെ രൂപം

അൽപ്പം സമയം മഴ കൊണ്ട് ഒരു യുവാവ് സംഗീതം ആസ്വദിക്കുവാണ്. അയാളെ പോലെ പ്രായ വിത്യാസമില്ലാതെ ഒഴുകുന്ന, നിർത്താതെ പെയ്യുന്ന ആഘോഷത്തിന്റെ പെരുംവെള്ളപ്പാച്ചിലിൽ അനേകം ചെറുപ്പക്കാർ ഇന്ന് ഒരാളുടെ താളവും, വരികളും പിന്തുടരുന്നു. ‘വേടൻ’ അതാണ് ആ നാമം. കുത്തിയൊഴുകുന്ന പുഴ പോലെ മലയാളിയുടെ നവ ആസ്വാദനത്തിന് ഭാവപകർച്ച നൽകുന്ന വ്യക്തിയായി മാറിയിരിക്കുന്നു. വേടൻ തിരസ്ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ താളവും, നൊമ്പരവും വരികളിൽ ആവാഹിച്ച് തൊടുത്തു വിടുമ്പോൾ അതു കേൾക്കുന്നവർ മാന്ത്രിക വലയത്തിനുള്ളിൽ മുന്നോട്ട് പോകുന്നു. ഇദ്ദേഹം പല […]
Read more

ബലാത്സംഗ കുറ്റം : റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

കൊച്ചി:യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്നാണ് വേടന്‍ കോടതിയില്‍ പറഞ്ഞത്. തനിക്കെതിരേ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത്തരംകേസുകളിലെ സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളും […]
Read more

വേടനെതിരായ ബലാത്സംഗക്കേസ്; സാക്ഷിമൊഴി രേഖപ്പെടുത്തിത്തുടങ്ങി

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റാപ്പര്‍ വേടുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഹിരണ്‍ദാസ് മുരളിക്കായി ഇതരസംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വേടന്‍ ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് […]
Read more

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യുന്നത് പ്രതിഷേധാർഹമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശയെ ശിവൻകുട്ടി ശക്തമായി അപലപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു. ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു […]
Read more

വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് :പാഠ്യവിഷയമാക്കരുതെന്ന റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന് പഠനബോര്‍ഡ്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയില്‍നിന്ന് റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ കഥകളി സംഗീതവും നീക്കില്ല. യുജി മലയാളം പഠനബോര്‍ഡ് അധ്യക്ഷന്‍ ഡോ. എം.എസ്. അജിത് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെഅറിയിച്ചത്. വൈസ് ചാന്‍സലര്‍ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീര്‍, വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിട’വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ആ ശുപാര്‍ശ തള്ളിയാണ് പഠനബോര്‍ഡ് തീരുമാനമെടുത്തത്. പാഠപുസ്തകത്തില്‍ വേടന്റെയും ഗൗരിയുടെയും രചനകള്‍ […]
Read more

‘വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് :കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ […]
Read more

വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി ചാന്‍സലര്‍

കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണ് എന്ന് വിശദമാക്കണമെന്ന് കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബിഎ മലയാളം നാലാം സെമസ്റ്ററിലായിരുന്നു ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുളള താരതമ്യ പഠനമാണ് ഈ പാഠഭാഗത്തുളളത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം […]
Read more
Advertisement
WhiteswanTV Footer