ഖര്‍തൂം: സുഡാനിലെ സൗത്ത് കോർഡോഫാനിലെ കലോഗി പട്ടണത്തിലെ ഡ്രോൺ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇവരിൽ 33 കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിന് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഉത്തരവാദിയെന്ന് സൈന്യം, സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് എന്നിവ ആരോപിച്ചു. കിന്റർഗാർട്ടനിലേക്ക് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരും ഡോക്ടർമാരും ആക്രമണത്തിൽപ്പെട്ടു.
സംഭവത്തെ തുടർന്ന് യൂണിസെഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികളെ സംഘർഷപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞു. 2023 ഏപ്രിലിന് ശേഷം സൈന്യവും ആർഎസ്‌എഫും തമ്മിലുള്ള ശക്തമായ പോരാട്ടങ്ങൾ സുഡാനിലെ കോർഡോഫാൻ മേഖലയിലടക്കം വ്യാപിച്ചിട്ടുണ്ട്.






