കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു.
സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു. ഇതോടെ എത്രപേർ മത്സര രംഗത്ത് ഉണ്ടെന്ന് വ്യക്തമാകും. വിമതരെ ഉൾപ്പെടെ പിൻവലിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ മുന്നണികളിൽ തകൃതിയായി നടന്നിരുന്നു. ജില്ലയിൽ യു.ഡി.എഫിനാണ് ഏറ്റവും കൂടുതൽ വിമതർ ഉള്ളത്. മുസ്ലീം ലീഗും, കോൺഗ്രസ്സും, സി.പി.എം, സി.പി.ഐ എന്നീ പാർട്ടികൾ നേർക്കുനേർ മത്സരിക്കുന്ന ഇടങ്ങളുണ്ട്.






