സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ബിൽ ആണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ശരിക്കും പറഞ്ഞാൽ കൊണ്ടുവന്നു എന്നതിന് അപ്പുറത്തേക്ക് ആരു കൊണ്ട് വന്നു എന്നതിലാണ് ചർച്ച. ഒരുകാലത്ത് സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവിനെ നഖശി ഖാന്തം എതിർത്തവരാണ് ഇന്ന് അതിനുവേണ്ടി മുന്നോട്ടുവരുന്നത്.
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരേ മുൻപ് സിപിഎമ്മും അവരുടെ വിദ്യാർഥി-യുവജന സംഘടനകളുമെല്ലാം അതിശക്തമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പല സമരങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുമുണ്ട്. പരിയാരം മെഡിക്കൽ കോളേജിനെതിരായ സമരത്തിൽ പുഷ്പൻ സഖാവ് അടക്കം അഞ്ചു പേരാണ് രക്തസാക്ഷിത്വം വരിച്ചത്. അത്രമേൽ ഉറച്ച നിലപാട് വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഎമ്മിന് ഉണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ സ്വകാര്യ സർവകലാശാലകൾ അനിവാര്യമാണെന്ന് സിപിഎമ്മിനു ബോധ്യപ്പെട്ടിരിക്കുന്നു. വൈകി ഉദിച്ച വിവേകമെന്ന് പ്രതിപക്ഷ പാർട്ടികളും സിപിഎമ്മിന്‍റെ വിമർശകരും ആക്ഷേപിക്കുന്നുണ്ട്. പ്ലസ് ടു, സ്വാശ്രയ കോളെജുകൾ തുടങ്ങിയ കാര്യങ്ങളിൽ കണ്ടതുപോലെ ആദ്യം എതിർക്കുകയും പിന്നീട് അനുകൂലിക്കുകയും ചെയ്യുന്ന നയംമാറ്റത്തിന്‍റെ പാർട്ടിയാണ് സിപിഎം.






