മഹാരാഷ്ട്ര: കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അർമാൻ എന്ന മൂന്ന് വയസ്സുകാരനാണ് നായയുടെ ആക്രമണത്തിൽ മരിച്ചത്. കുട്ടി വീണുവെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. മാത്രമല്ല പരിക്കൊന്നും പുറത്തെ കാണാത്തതും കാരണം, അമ്മ ആ സംഭവത്തെ ചെറിയ വീഴ്ചയായി കണക്കാക്കി. എന്നാൽ 10 ദിവസങ്ങൾക്ക് ശേഷം കുട്ടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ തുടങ്ങി. അപകടം നടന്ന എട്ട് ദിവസം കഴിഞ്ഞ്, തല ചൊറിയാൻ തുടങ്ങുമ്പോൾ കുട്ടിയുടെ തലമുടിയുടെ ഇടയിൽ പല്ലിന്റെ പാടുകൾ കണ്ടെത്തുകയായിരുന്നു.
അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ് കടി പാടുകൾ കണ്ടത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയും ചികിത്സ നിഷേധിച്ചു. കുട്ടിയെ രക്ഷിക്കാനാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചുവെന്ന്ന്നും അർമാന്റെ അമ്മാവൻ ഷെയ്ഖ് റഹീസ് പറഞ്ഞു.






