എറണാകുളം : കഞ്ചാവ് കേസിന് പിന്നാലെ റാപ്പർ വേടനെതിരെ കേസെടുത്ത് വനംവകുപ്പും. വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് വേടൻ എന്ന ഹിരണിനെതിരെ കേസ് എടുത്തിരിക്കുന്നത്. വേടനെ ഇനി വനം വകുപ്പും ചോദ്യം ചെയ്യും . അതേസമയം മാലയിലുള്ള പുലിപ്പല്ല് തായ്‌ലന്‍റിൽ നിന്നും എത്തിച്ചതാണെന്ന് വേടൻ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത് .
ഈ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടനൊപ്പം പ്രോംഗാം ചെയ്യുന്ന മറ്റ് 9 പേരു കൂടിയാണ് അറസ്റ്റിലായിരിക്കുന്നത്. എല്ലാവരും കഞ്ചാവുപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. അതേസമയം കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്.





