സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റ ദിവസം പൊട്ടിച്ചത് 2 മാല; പണയം വെച്ച് വരുന്ന വഴി സഹോദരങ്ങൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വയോധികരായ സ്ത്രീകളെ ലക്ഷ്യമിട്ട് സ്വർണമാലകൾ കവർന്ന കേസിൽ സഹോദരങ്ങളായ രണ്ടു പേരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ പൂക്കോട്ടുമണ്ണ അനാടത്ത് സ്വദേശികളായ തോമസ് ജോമോൻ, മാത്യു ജയ്‌മോൻ എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ആദ്യ കവർച്ച നടന്നത്. എടക്കര മെട്രോ കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയിൽ ക്ലീനിങ് ജോലി ചെയ്തിരുന്ന കാക്കപ്പരത കുന്നപ്പള്ളി ഖദീജയുടെ മാല കവർച്ചയാണ് ഒന്നാമത്തെ സംഭവം. പിന്നീട് ഉച്ചക്ക് ഏകദേശം 1.30-ന്, ചുങ്കത്തറ കളക്കുന്നിയിൽ 75-കാരിയായ പുതുക്കോടൻ ലീലയുടെ മാലയും ഇവർ പൊട്ടിച്ചു.

ലീലയുടെ മാല, പ്രതികൾ മഞ്ചേരിയിലെ സ്വകാര്യ പണയ സ്ഥാപനത്തിൽ 62,000 രൂപയ്ക്ക് പണയം വെച്ചു. പണയംവച്ച ശേഷം ചുങ്കത്തറയിലേക്ക് മടങ്ങുന്നതിനിടെയാണ് തോമസിനെ പൊലീസ് പിടിയികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് സഹോദരൻ മാത്യുവിന്റെ പങ്കും പുറത്തായത്. പൊത്തുകൽ വെള്ളിമുറ്റം സ്വദേശി അജ്മൽ എന്ന സുഹൃത്തിന്റെ സഹായത്തോടെ, അരുണ്‍ എന്നയാളുടെ ബൈക്ക് ഉപയോഗിച്ച് പ്രതികളെ പിടികൂടിയത്. മാല പൊട്ടിച്ച ശേഷം താഴെ കാത്തുനിന്ന അനിയന്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഖദീജ ധരിച്ചിരുന്നത് മുക്കുപണ്ടായിരുന്നു, എന്നാൽ ആദ്യഘട്ടത്തിൽ ഇത് തിരിച്ചറിയാതെ പൊലീസ് അന്വേഷിച്ചത് വഴിത്തിരിവ് കണ്ടെത്താൻ വൈകുകയായി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോദിച്ചതോടെ ചുങ്കത്തറയിൽ നടന്ന രണ്ടാമത്തെ കവർച്ചയുടെ പശ്ചാത്തലം വെളിപ്പെട്ടത് വഴി പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. പ്രതി തോമസ്, റെയിൽവേ പൊലീസിന്റെ 12 കിലോ കഞ്ചാവ് കേസിൽ വിചാരണ നേരിടുന്നയാളാണ്. കൂടാതെ, പൊത്തുകൽ സ്റ്റേഷനിൽ രാസലഹരി കേസിലും ഇയാളുടെ പേരിൽ കേസുണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി. ജയകൃഷ്ണൻ, എം. അസൈനാർ, എ.ആർ. അജിത്‌കുമാർ, എസ്. സതീഷ്‌കുമാർ, എന്നിവർക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. അനൂപ്, വിജിത, സജീവൻ, നിഷാദ്, അഖിൽ, കൃഷ്ണദാസ്, അനീഷ് തോമസ്, സുബീഷ്, ഡാൻസാഫ്, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, നിബിൻദാസ്, ആസിഫ് അലി, ജിയോ ജേക്കബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.