മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാവനൂർ ഗ്രാമപഞ്ചായത്തിൽ പതിനേഴ് വാർഡുകളിൽ യു.ഡി.എഫ് ചരിത്രവിജയം നേടി. കഴിഞ്ഞ അഞ്ചു വർഷക്കാലം കാവനൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ഭരണം നിർവ്വഹിച്ച പി.വി ഉസ്മാന്റെ വിജയത്തിനാണ് തിളക്ക മേറെയുള്ളത്.ഇത്തവണ കാവനൂർ ചെരങ്ങാകുണ്ട് പതിനഞ്ചാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥി യായിട്ടായിരുന്നു പി.വി ഉസ്മാൻ മത്സരിച്ചത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഏറെ ജനപ്രിയ പദ്ധതികളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.
ഇതിൽ ഏറെ ശ്രദ്ധേയമായത് വിദ്യാഭ്യാസ രംഗത്തെ ന്യൂതന പദ്ധതിക ളായിരുന്നു. പഞ്ചായത്തിലെ വിദ്യാഭ്യാസ മുന്നേറ്റ പദ്ധതി കൾ മലപ്പുറം ജില്ലക്കു തന്നെ മാതൃകയും അഭിമാനവുമായി മാറി.ജില്ലാ കലക്ടർ പോ ലും കാവനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ അക്ഷര മിഠായി,മിന്നാമിന്നിയും കുട്ട്യോളും,അമ്മയും കുഞ്ഞും പിന്നെ ഞാനും തുടങ്ങിയ വിദ്യാഭ്യാസ മുന്നേറ്റ പരിപാടികളെ പ്രത്യേകം അഭിനന്ദിക്കു കയുണ്ടായി.പഞ്ചായത്തിലെ സ്കൂളുകളെ ഹൈടെക് നില വാരത്തിലേക്ക് ഉയർത്താനായതും മികച്ച നേട്ടമായിരുന്നു.
ഇതിന് പുറമെ പ്രഭാത ഭക്ഷണ വിതരണം,സമഗ്ര വികാസ പദ്ധതി, വിദ്യാർത്ഥി സർഗ്ഗമേള,ഫ്ലലാഗ് ഷിപ്പ് പദ്ധതി കൾ,അംഗൻവാടി ശാക്തീകരണം,ബഡ്സ് സ്കൂൾ ശാക്തീ കരണം, വയോജനപാർക്ക്,വയോജന ഉല്ലാസ യാത്രകൾ,വിവിധ കാർഷിക പദ്ധതികൾ,ആ രോഗ്യപദ്ധതികൾ, മൃഗസംരക്ഷണ പദ്ധതികൾ,മാലിന്യമുക്ത പദ്ധതി,ലൈഫ് മിഷൻ,നീരുറവകളുടെ സംരക്ഷണം,കുടിവെള്ള പദ്ധതി,ടേക്ക് എ ബ്രേക്ക്, വില്ലേജ് ഹാറ്റ്,എന്റെ തൊഴിൽ എന്റെ അഭിമാനം,തുടങ്ങി നിരവധി സ്വപ്ന പദ്ധതികളാണ് പി.വി ഉസ്മാൻ സാഹിബിന്റെ തേതൃത്വത്തിലുള്ള യു. ഡി.എഫ് ഭരണ സമിതി നടപ്പിലാക്കി ജന പ്രീതിനേടിയത്. ഇത്തരം സ്വപ്നപദ്ധതികൾ നടപ്പിലാക്കിയ യു.ഡി.എഫിനുള്ള ജനങ്ങ ളുടെ പിന്തുണയാണ് മികച്ച വിജയമെന്ന് നേതാക്കൾ പറഞ്ഞു.






