Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസമിൽ വോട്ട് വൈബിന്റെ പുതിയ സർവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന രണ്ടാമത്തെ സർവേയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് തുടർച്ചയായ വിജയം പ്രവചിക്കുന്നു. ‘വോട്ട് വൈബ്’ നടത്തിയ സർവേ പ്രകാരം 126 അംഗ അസം നിയമസഭയിൽ എൻഡിഎയ്ക്ക് 87 മുതൽ 97 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. പ്രധാന എതിരാളിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന് 26 മുതൽ 36 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

സർവേയിൽ എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും പ്രതിപക്ഷത്തിന് 36.7 ശതമാനം വോട്ട് വിഹിതവും ലഭിക്കുമെന്ന് പ്രവചിക്കുന്നു. മുൻപ് നടത്തിയ പ്രീപോൾ സർവേയിൽ എൻഡിഎയ്ക്ക് 80-90 സീറ്റുകളും ഇന്ത്യ ബ്ലോക്കിന് 29-39 സീറ്റുകളും ലഭിക്കുമെന്നായിരുന്നു കണക്കുകൾ.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എൻഡിഎയുടെ പ്രകടനത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആദ്യ സർവേയിൽ 48 ശതമാനം പേർ ശർമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചപ്പോൾ, പുതിയ സർവേയിൽ 47 ശതമാനം പേർ പിന്തുണച്ചു. അതേസമയം കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്ക് 37.7 ശതമാനം പിന്തുണ ലഭിച്ചു.

സർവേയിൽ പങ്കെടുത്തവരിൽ 42.7 ശതമാനം പേർ ഭരണകക്ഷിയെ പിന്തുണച്ചപ്പോൾ 36.1 ശതമാനം പേർ പ്രതിപക്ഷത്തെ പിന്തുണച്ചു. നിലവിൽ അസം നിയമസഭയിലെ 126 സീറ്റുകളിൽ 86 എണ്ണം എൻഡിഎയ്ക്കും 22 സീറ്റുകൾ കോൺഗ്രസിനുമാണ്.

തൊഴിലില്ലായ്മ, അഴിമതി, ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ. ഗാർഗിന്റെ മരണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് 42.6 ശതമാനം വോട്ടർമാർ അഭിപ്രായപ്പെട്ടത്. അതേസമയം, ഐഎഎൻഎസ്-മാട്രിസ് ഒപിനിയൻ പോൾ സർവേയിൽ എൻഡിഎയ്ക്ക് 43-44 ശതമാനം വോട്ട് വിഹിതത്തോടെ 96 മുതൽ 98 വരെ സീറ്റുകൾ നേടാമെന്നാണ് പ്രവചനം.

Tags :

Recent News

Advertisement
WhiteswanTV Footer