തൃശ്ശൂർ: വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശ്രമിച്ച് ലക്ഷങ്ങൾ മുടക്കിയ മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയിലും പാലത്തിന്റെ ഇരുവശങ്ങളിലെ സർവീസ് റോഡിലും കനത്ത വെള്ളക്കെട്ട് ഇതോടെ തൃശ്ശൂർ എറണാകുളം പാതയിൽ വൻ ഗതാഗത ക്കുരുക്ക
ബുധനാഴ്ച രാവിലെ പെയ്ത മഴയിലാണ് മുരിങ്ങൂർ അടിപ്പാതയിൽ വെള്ളക്കെട്ടുണ്ടായത് ഇതോടെ വാഹനങ്ങളുടെ നിര ചാലക്കുടി പാലം വരെ നീണ്ടു ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടന്നു.
അടിപ്പാതയിലും സർവീസ് റോഡിലും വരുന്ന വെള്ളം ചാലക്കുടി പുഴയിൽ ചെല്ലുന്ന രീതിയിൽ വലിയ കാന കീറി വലിയ പൈപ്പുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിനു മാത്രം പരിഹാരമായില്ല. മഴ ശക്തമായാൽ ഇരുചക്രവാഹനങ്ങളും മറ്റും ഇതിലെ പോകാൻ പറ്റാത്ത സ്ഥിതിയിലാണ്. ദേശീയ പാതയിലെ കാനകളുടെ അശാസ്ത്രീയമായ നിർമാണവും കാനകൾ വൃത്തിയാക്കാത്തതുമാണ് വെള്ള കെട്ടിന് കാരണം



