ന്യൂഡൽഹി : ശരീരം മുഴുവൻ വെളിവാക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളെ തനിക്ക് ഇഷ്ടമല്ലെന്നും അവരോടൊപ്പം ഫോട്ടോ എടുക്കാൻ താൻ വിസമ്മതിക്കുന്നുവെന്നും മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ .അത്തരം വസ്ത്രധാരണം ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്നും , ഇന്ത്യൻ സ്ത്രീകളെ ദേവതകളായാണ് കാണുന്നുതെന്നും വിജയവർഗിയ പറഞ്ഞു.
എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിജയ്‌വർഗീയ അഭിപ്രായം പറഞ്ഞു വിമർശിക്കപ്പെടുന്നത് ഇതാദ്യമായല്ല .2024-ലും സമാന രീതിയിൽ ഇദ്ദേഹം ഒരു പരാമർശം ഉന്നയിച്ചിരുന്നു.
അന്ന്, “മോശമായ വസ്ത്രധാരണം” ചൂണ്ടിക്കാട്ടി സ്ത്രീകളെ രാമായണത്തിലെ ശൂർപ്പണഖയുമായി താരതമ്യം ചെയ്തതിന് വിജയ്‌വർഗീയ വ്യാപകമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇൻഡോറിലെ ഒരു മതസമ്മേളനത്തിൽ നേരത്തെ നടത്തിയ ഈ പ്രസ്താവന കടുത്ത പ്രതികരണങ്ങൾക്ക് കാരണമായിരുന്നു. “സ്ത്രീകളിൽ നമ്മൾ ദേവതയെ കാണുന്നു. എന്നാൽ പെൺകുട്ടികൾ ധരിക്കുന്ന മോശം വസ്ത്രങ്ങൾ കൊണ്ട് അവർ ദേവതകളെ ഉൾക്കൊള്ളുന്നില്ല, മറിച്ച് ശൂർപ്പണഖയെപ്പോലെയാണ് കാണപ്പെടുന്നത്,” അദ്ദേഹം പറഞ്ഞിരുന്നു.ഈ വിചിത്ര പരാമർശത്തിന് പിന്നാലെ നിരവധിപേരാണ് ഇദ്ദേഹത്തെ വിമർശിച്ചെത്തിയത്.






