ഡൽഹി: ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇന്നും ഇഡി ചോദ്യം ചെയ്യും. രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ലെന്നും റോബർട്ട് വാദ്ര കുറ്റപ്പെടുത്തി. ഞങ്ങൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് വരുത്തി തീർക്കാനാണ് നിലവിലെ ശ്രമം. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിക്കുകയാണ് റോബർട്ട് വാദ്ര.
2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. അഞ്ച് മണിക്കുറാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ നീണ്ട് നിന്നത്. കുറ്റപത്രം സമർപ്പിച്ച ദിവസം തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നും എന്നാൽ ചോദ്യം ചെയ്യലിനോട് പൂർണമായും റോബർട്ട് വാദ്ര സഹകരിക്കുന്നില്ല എന്നാണ് ഇഡി പറയുന്നത്.






