ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിലവിൽ അതിർത്തി ശാന്തമെന്നും, ജാഗ്രത തുടരുന്നതായും റിപ്പോർട്ട്. ജമ്മുകശ്മീർ, രാജസ്ഥാന്‍, പഞ്ചാബ് പ്രഖ്യാപിച്ചിരുന്ന ബ്ലാക്ക് ഔട്ടുകളും പിന്‍വലിച്ചു. ഇന്നലെ രാത്രിയോടെ പാക് ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്‌പൂരിലടക്കം സ്കൂളുകള്‍ അടച്ചിടും.
എയർഇന്ത്യയും ഇന്‍ഡിഗോയും വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജമ്മു, അമൃത്സർ, ചണ്ഡിഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട്, എന്നീ ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. സുരക്ഷാ നടപടി കണക്കിലെടുത്താണ് നടപടിയെന്നാണ് ഇൻഡിഗോ അറിയിക്കുന്നത്. ജമ്മു,ലോ, ജോധ്പൂർ, അമൃത്സർ, ഭൂജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട്, എന്നീ എട്ട് വിമാനത്താവളങ്ങളിലെ സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്.






