കൊച്ചി: തിരുവാങ്കുളത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ പുറത്താക്കിയതായി ഐഎന്‍ടിയുസി. അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെയാണ് പുറത്താക്കിയത്.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. എച്ച്ഒസിയിലെ കരാര്‍ ജീവനക്കാരനായിരുന്നു പ്രതി.






