സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അതിര്‍ത്തികടന്നുള്ള വിവാഹം വിലക്കി ചൈന; അവിവാഹിതര്‍ക്ക് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്ജിങ് : അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധമായ വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ ചൈനീസ് എംബസി. ചൈനീസ് പൗരന്മാര്‍ക്കാണ് എംബസി മുന്നറിയിപ്പ് നല്‍കിയത്. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍ വിവാഹ പദ്ധതികളെക്കുറിച്ച് ജാഗ്രത പാലിക്കാനുമാണ് നിര്‍ദ്ദേശം. വിഡിയോ പ്ലാറ്റ്ഫോമിലൂടെ ബോര്‍ഡര്‍ കടന്നുള്ള ഡേറ്റിങ്ങും പാടില്ല. ചൈനീസ് നിയമപ്രകാരം നിരോധിച്ച ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കരുതെന്നും എംബസി നിര്‍ദ്ദേശിച്ചു.

ബംഗ്ലാദേശില്‍ നിന്നുള്ള യുവതികളെ ചൈനയില്‍ എത്തിച്ച് വിവാഹം കഴിക്കുന്ന പ്രവണത വര്‍ധിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിപ്പ്. വിദേശത്ത് നിന്നുള്ള വിവാഹ വാഗ്ദാനങ്ങള്‍ നിരസിക്കുക, ബംഗ്ലാദേശികളെ വിവാഹം കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക, ‘വധുവിനെ വാങ്ങുക’ എന്ന സമ്പ്രദായം നിരസിക്കുക തുടങ്ങിയ കാര്യങ്ങളാണ് എംബസി മുന്നോട്ട് വെക്കുന്നത്.

നൂറ്റി മുപ്പത് പുരുഷന്മാര്‍ക്ക് നൂറ് സ്ത്രീകള്‍ എന്ന അനുപാതത്തിലാണ് ചൈനയിലെ ലിംഗാനുപാതം. ഒരു കുട്ടിയെന്ന നയവും ആണ്‍മക്കളോടുള്ള മുന്‍ഗണനയും കാരണം ചൈന ലിംഗപരമായ അസന്തുലിതാവസ്ഥ നേരിടുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം മൂന്ന് കോടിയിലധികം പുരുഷന്മാര്‍ അവിവാഹിതരായി ചൈനയിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെല്ലാം പെണ്‍കുട്ടികളെ അന്വേഷിക്കുകയാണ്. ഇതാണ് വിദേശവനിതകളുടെ ഡിമാന്റ് വര്‍ധിക്കാനുള്ള പ്രധാന കാരണം.

ചൈനീസ് നിയമം അനുസരിച്ച്, അതിര്‍ത്തി കടന്നുള്ള വിവാഹ ഏജന്‍സികള്‍ക്ക് രാജ്യത്ത് വിലക്കുണ്ട്. ലാഭത്തിന് വേണ്ടി ഇത്തരം ഏജന്‍സികള്‍ വഴി പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളാണ് ചൈന സ്വീകരിക്കുന്നത്. പ്രണയത്തിന്റെയോ വിവാഹത്തിന്റെയോ പേരില്‍ തട്ടിപ്പിന് ഇരയായവര്‍ ഉടന്‍ അധികൃതരെ ബന്ധപ്പെടണമെന്നും ഇവര്‍ അറിച്ചു. അതേസമയം, വിവാഹത്തിന്റെ മറവില്‍ ബംഗ്ലാദേശി യുവതികളെ നിയമവിരുദ്ധമായി ചൈനയില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനായി ഗുണ്ടാസംഘങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തലുണ്ട്.

ബംഗ്ലാദേശില്‍ നിന്നും വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ചൈനയില്‍ മനുഷ്യക്കടത്ത് ചുമത്തിയാണ് കേസെടുക്കുക. മനുഷ്യക്കടത്ത് സംഘടിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളുമാണ്. കൂടാതെ മനുഷ്യക്കടത്തിന് പ്രേരിപ്പിക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement