ദോഹ: പെരുന്നാൾ നമസ്കാരത്തിനായി രാജ്യത്തുടനീളം 710 ഇടങ്ങളിൽ സൗകര്യമൊരുക്കിയതായി ഖത്തർ മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു. ഈദ് ഗാഹുകളും പള്ളികളുമായാണ് സൗകര്യമൊരുക്കിയത്. ഖത്തറിൽ പെരുന്നാൾ നമസ്കാരം പുലര്‍ച്ചെ 4.58നാണ്.
വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അല്‍ അറബി സ്റ്റേഡിയം, അല്‍ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും. ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.






