ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്‌ബോട്ടിൽ ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കരുമാടി സ്വദേശി രമേശനാണ് (52) കോടതി ശിക്ഷ വിധിച്ചത്. കുടുംബത്തോടൊപ്പം ഹൗസ്‌ബോട്ടിൽ വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് താൽക്കാലിക ജീവനക്കാരനായിരുന്ന പ്രതി ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് സബ് ഇൻസ്പെക്ടർ മനോജ് എസ് അന്വേഷണ പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.






