ലണ്ടൻ: 2028-ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. തൻ്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും, പുതിയ പ്രസിഡന്റ് പദവിക്ക് താൻ സജീവമായി ആലോചന നടത്തി വരികയാണെന്നും കമല ഹാരിസ് വ്യക്തമാക്കി.
ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തുമെന്ന് താൻ ഉറപ്പുള്ളതായി ഹാരിസ് പറഞ്ഞു. ഇത് തൻ്റെ കൊച്ചുമക്കളുടെ ജീവിതകാലത്ത് സംഭവിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തൻ്റെ മുഴുവൻ ജീവിതവും സേവനത്തിനാണ് സമർപ്പിച്ചതെന്നും, താൻ സർവേകളുടെ ഫലങ്ങളെ മുൻനിർത്തിയുള്ള തീരുമാനങ്ങൾ മാത്രമല്ല, സുതാര്യമായ സേവനമാണ് തന്റെ പ്രവർത്തനമെന്നും പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചു. ട്രംപ് സ്വേച്ഛാധിപത്യ രീതിയിൽ പ്രവർത്തിക്കുകയും, നീതിന്യായവകുപ്പ് പോലുള്ള സ്ഥാപനങ്ങളെ ആയുധമാക്കുകയും ചെയ്തുവെന്ന് അവർ കുറ്റപ്പെടുത്തി. കൂടാതെ, രാഷ്ട്രീയ വിമർശനങ്ങളെ ചെറുപ്പിക്കാൻ ഫെഡറൽ ഏജൻസികൾ ഉപയോഗിച്ചിട്ടുണ്ടെന്നും,ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടാൻ അദ്ദേഹം ശ്രമിച്ചു എന്ന്
ഹാരിസ് അവകാശപ്പെട്ടു.
ട്രംപിന് അനുകൂലമായി എളുപ്പത്തിൽ വഴങ്ങിയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമർശിച്ചു. അധികാരത്തിന് അടുത്തുള്ള നിലപാട് സ്വീകരിക്കുന്നത്, അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ശ്രമം എന്നിവയാണ് അവരുടെ ഈ സഹകരണം നിർണ്ണയിച്ചത് എന്നും ഹാരിസ് വ്യക്തമാക്കി.










