കോഴിക്കോട്: പുതിയ പാലത്ത് വച്ച് നന്മണ്ട സ്വദേശികളായ യുവാക്കളെ ഭയപ്പെടുത്തി ഫോണുകളും പണവും തട്ടിയ കേസിലെ നാലാം പ്രതി പിടിയിൽ. വെള്ളിമാടുകുന്ന് സ്വദേശി തയ്യിൽപുറായിൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (24) നെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാളെ പിടികൂടിയത് കസബ പൊലീസ് ആണ്. കേസിൽ പ്രതികളായ പുതിയ പാലം പട്ടർ മീത്തൽ അഖീഷ് (29),
കോമ്മേരി മേനിച്ചാൽ മീത്തൽ വി നയരാജ് (27) തിരിയാട് കാട്ടുപറമ്പത്ത് അജൽ (27) എന്നി വരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.
ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. സുഹ്യത്തിനെ കാണാൻ പുതിയ പാലത്തെത്തിയ യുവാക്കളെ സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന പ്രതികൾ ചേർന്ന് പൊട്ടിച്ച ബിയർ കുപ്പിയും, വെട്ടുകത്തിയും കാണിച്ച് അഭായപ്പെടുത്തി യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന ഐ.ഫോൺ
അടക്കം മൂന്ന് മൊ ബൈൽ ഫോണുകൾ, പണമടങ്ങിയ പേഴ്‌സും പിടിച്ചുപറിച്ചു കൊണ്ടുപോകുകയായിരു ന്നു. കസബ ഇൻസ്‌പക്ടർ ജിമ്മി പി.ജെ.യുടെ നിർദ്ദേശപ്രകാരം എസ്.ഐ സനീഷ്, എ.എസ്.ഐ സജേഷ് കുമാർ, സി.പി.ഒ ഇർഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം മേരിക്കുന്ന് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










