Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചി കായലിന് ആഴംകൂട്ടാൻ കേന്ദ്രസർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് വേണ്ടിയുള്ള കായലിന്റെ ആഴം കൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചു. 800 കോടി രൂപ ചെലവായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു.

നിലവിൽ കൊച്ചി തുറമുഖത്തിലെ കായലിന്റെ ആഴം ഏകദേശം 14.5 മീറ്ററാണ്. ഇത് 16 മീറ്റർ ആഴമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16 മീറ്റർ ആഴം നിലനിർത്താൻ ആവശ്യമായാൽ 17.5 മീറ്റർ വരെ കയറ്റിവച്ചാണ് ഇടയ്ക്കിടെ ഡ്രെജ്ജിങ് നടത്തേണ്ടിവരിക. കായലിന് ഇനിയും ആഴം കൂട്ടിയാൽ കൊച്ചി കരയിലെ വേലിയേറ്റം രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം വല്ലാർപാടം ടെർമിനലിലേക്ക് വലിയ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്‌നർ കപ്പലുകൾ എത്താൻ സജ്ജമാക്കുക എന്നതാണ്. വിഴിഞ്ഞം തുറമുഖം പ്രവർത്തനാരംഭിച്ചതോടെ വലിയ കപ്പലുകൾ അവിടെ എത്തുകയാണ്. കൊച്ചിയിൽ ആഴം കൂട്ടാതിരിക്കാൻ കാര്യമായ പ്രശ്നമുണ്ടാകുമെന്ന വാദവും ഉയരുന്നു.

തുടർച്ചയായ ഡ്രെജ്ജിങ് വഴിയാണ് കൊച്ചിയിൽ കായലിന്റെ ആഴം നിലനിർത്തുന്നത്. ഇപ്പോഴത്തെ ആഴം നിലനിർത്തുന്നതിന് പ്രതിവർഷം 150 കോടിയില്പരം രൂപ കൊച്ചി തുറമുഖം ചെലവഴിക്കുന്നുണ്ട്. ഈ ചെലവാണ് കൊച്ചി തുറമുഖത്തെ സാമ്പത്തികമായി തളർത്തുന്നത്. ആഴം വീണ്ടും കൂട്ടിയാൽ, അത് നിലനിർത്താനുള്ള മെയിന്റനൻസ് ചെലവ് തുറമുഖത്തിന്റെ ചുമലിലാകും.

പ്രതിവർഷം 50 കോടിയില്പരം രൂപ അധിക ബാധ്യതയായി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് കായലിന് ആഴം കൂട്ടുന്ന പദ്ധതിക്കെതിരേ തൊഴിലാളി സംഘടനകൾ രംഗത്തുണ്ട്. ആഴം കൂടിയാൽ വെള്ളപ്പൊക്കം പതിവാകുമെന്നും കര നഷ്ടപ്പെടുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക. കായലിന് ആഴം കൂടിയതിനെ തുടർന്നാണ് ചെല്ലാനം പോലുള്ള മേഖലകളിൽ കടലേറ്റം രൂക്ഷമായതെന്നാണ് നാട്ടുകാരുടെ പക്ഷം.

Recent News

Advertisement
WhiteswanTV Footer