Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചിറകരിഞ്ഞ് തിരിച്ചടി; ‘കൂടുമാറിയ’ കൗൺസിലർക്ക് യുഡിഎഫിൽ സീറ്റില്ല, സ്വതന്ത്രയായി പത്രിക നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച്, കഴിഞ്ഞ വർഷം എൽഡിഎഫ് പാളയത്തിൽ നിന്ന് യുഡിഎഫിൽ ചേക്കേറിയ കൗൺസിലർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. എൽഡിഎഫിൽ നിന്ന് മുസ്‌ലിം ലീഗിലേക്ക് ‘കൂടുമാറിയ’ 14-ാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസിനാണ് യുഡിഎഫ് സീറ്റ് നിഷേധിച്ചത്.‎‎‎

മുന്നണി മാറ്റം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാക്കിയ കൗൺസിലർ, തൻ്റെ രാഷ്ട്രീയ ഭാവിക്കായി സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഫറോക്ക് നഗരസഭയിലെ ഏക ആർജെഡി (രാഷ്ട്രീയ ജനതാദൾ) അംഗമായ ഷനുബിയ നിയാസ് എൽഡിഎഫ് വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നത്. പ്രധാനമായും മുസ്‌ലിം ലീഗിൻ്റെ പിന്തുണയോടെയായിരുന്നു അവരുടെ മുന്നണി പ്രവേശം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ, ഷനുബിയയെ യുഡിഎഫ് പൂർണ്ണമായും തഴഞ്ഞതോടെയാണ് രാഷ്ട്രീയ നാടകങ്ങൾക്ക് പുതിയ വഴിത്തിരിവായത്.‎​

യുഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് മത്സരിക്കുന്ന 12-ാം ഡിവിഷനായ വാഴപ്പൊറ്റത്തറയിൽ ഷനുബിയ നിയാസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി. എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തിയ കൗൺസിലർക്ക് മുന്നണിയിൽനിന്ന് സീറ്റ് കിട്ടാതെ വന്നതോടെ, ഇത് യുഡിഎഫ് നേതൃത്വത്തിൻ്റെ ‘നീതികേടായി’ പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. മുന്നണി വിട്ട് വന്നയാൾക്ക് സീറ്റ് നിഷേധിച്ച നടപടി യുഡിഎഫ് പാളയത്തിൽ അഭിപ്രായഭിന്നതകൾക്ക് വഴി തുറക്കുമോയെന്നും വരും ദിവസങ്ങളിൽ വ്യക്തമാകും. ഷനുബിയയുടെ സ്വതന്ത്ര നീക്കം ഈ ഡിവിഷനിലെ വോട്ടുകൾ വിഭജിച്ച് ആർക്ക് അനുകൂലമാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

Recent News

Advertisement
WhiteswanTV Footer