വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ആശയവിനിമയം നടത്താത്തതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരുന്നെങ്കിലും, കരാർ പൂർത്തിയാക്കാൻ ട്രംപിന്റെ വ്യക്തിഗത ഇടപെടൽ ആവശ്യമായിരുന്നുവെന്നാണ് വിശദീകരണം.
ഇന്ത്യൻ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും ലുട്ട്‌നിക് പറഞ്ഞു. തുടർന്ന് ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവരുമായി യുഎസ് വ്യാപാരകരാറുകൾ പ്രഖ്യാപിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യ–യുഎസ് കരാറിന് തടസ്സമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










