ന്യൂഡല്‍ഹി: നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ.യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി. യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
2025 മാര്‍ച്ച് 14ന് ഡല്‍ഹിയിലെ യശ്വന്ത് ശര്‍മയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിനിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നടപടികൾക്കായി ലോക്‌സഭാ സ്പീക്കർ മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചത്. .ജഡ്ജസ് എൻക്വയറി ആക്‌ടിൻ്റെ (1968) അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മ ഹർജിയിൽ ആരോപിച്ചത്.






