കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് വിനോദാണ് രക്ഷപ്പെട്ടത്. പ്രതി ചാടിപ്പോയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒമാർക്കെതിരെയാണ് നടപടി എടുത്തത്. എ ആർ ക്യാമ്പിൽ ആയിരുന്ന ഉദ്യോഗസ്ഥരെ കുന്ദമംഗലം, പന്നിയങ്കര, ഫറോക്ക്, ചേവായൂർ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാഴ്ച പിന്നിട്ടിട്ടും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.






