കോഴിക്കോട്: അടുത്ത മാസം നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിൻ്റെ സന്ദേശം കേരളത്തിലുടനീളമുള്ള പ്രാസ്ഥാനിക യൂനിറ്റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എത്തിക്കുന്നതിനായി നാളെ സന്ദേശ ദിനമായി ആചരിക്കും.
മർകസിൻ്റെ അമ്പത് വർഷത്തെ ചരിത്രവും മുന്നേറ്റവും ജനങ്ങളിലേക്ക് എത്തി ക്കാൻ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, അബുഹനീഫൽ ഫൈസി തെന്നല, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, മജീദ് കക്കാട്, റഹ്മ ത്തുല്ല സഖാഫി എളമരം, ടീ കെ അബ്ദുർറഹ്‌മാൻ ബാഖവി മടവൂർ, കുറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, സയ്യിദ് മുനീറുൽ അഹ്‌ദൽ തങ്ങൾ തു ടങ്ങിയവർ പറഞ്ഞു.
ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാ ഫികളും 31 കാമിൽ സഖാഫി കളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ ത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബുബക്കർ മുസ്‌ലി യാരുടെ പ്രസിദ്ധമായ സ്വഹീ ഹുൽ ബുഖാരി ദർസിൻ്റെ വാർ ഷിക സമാപനമായ ഖത്മൽ ബുഖാരി സംഗമവും സമ്മേള നത്തിൻ്റെ ഭാഗമായി നടക്കും. മതപ്രഭാഷണം, സഖാഫി പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സംഗമം, ശിൽപ്പ ശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളും അടുത്ത മാസം ആദ്യ വാരം മർകസിൽ നടക്കും..






