സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കമ്പോഡിയന്‍ സൈബര്‍ സ്‌കാം റാക്കറ്റ് തകര്‍ത്ത് കൊച്ചി സൈബര്‍ പോലീസ്: അന്താരാഷ്ട്ര കുറ്റവാളികള്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ അഭ്യര്‍ത്ഥന നടത്തി പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍.സൂരജ് കൃഷ്ണ, ആദില്‍ കെ പി, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ അരൂരില്‍ നിന്നും കോഴിക്കോട് ജില്ലയിലെ പന്തീരം കാവില്‍ നിന്നും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുമായാണ് ഇവരെ പിടികൂടയത്.

കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടറിന് മാട്രിമോണിയല്‍ സൈറ്റ് വഴി NRI യുവതിയുടെ പേരില്‍ വിവാഹ അഭ്യര്‍ത്ഥന അയക്കുകയും, യുവതിയുടെ പ്രൊഫൈലില്‍ ആകൃഷ്ടനായ ഡോക്ടര്‍ യുവതിയുമായി സൗഹൃദത്തില്‍ ആവുകയുമായിരുന്നു , പരിജയത്തെതുടര്‍ന്ന് ട്രേഡിങ് വഴി വലിയ ലാഭം ലഭിക്കുന്ന വ്യാജ വെബൈറ്റ് പരിചയപ്പെടുത്തുകയുമാണ് തട്ടിപ്പിന്റെ തുടക്കത്തില്‍ പ്രതികള്‍ ചെയ്തത്. യുവതിയും സമാനമായി ട്രേഡിങ് നടത്തിയിരുന്നു എന്നും അതില്‍ ലാഭം ലഭിച്ചതായുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അയച്ചു കൊടുക്കുകയും ഉണ്ടായി. അതില്‍ ആകൃഷ്ടനായ ഡോക്ടര്‍ വിവിധ തവണകളിലായി 37 ലക്ഷം രൂപയോളം നിക്ഷേപിച്ചെങ്കിലും യാതൊരുതുകയും തിരികെ ലഭിക്കുകയുണ്ടായില്ല. സംശയം തോന്നിയ ഡോക്ടര്‍ മാട്രിമോണിയലുമായി ബന്ധപ്പെട്ട് പരിശോനകള്‍ നടത്തിയപ്പോഴാണ് യുവതിയുടെ പ്രൊഫൈല്‍ വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ ക്രൈം കൊച്ചി സിറ്റി കമ്മീഷണര്‍ ശ്രീ. കാളിരാജ് മഹേശ്വരന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളായ, കൊച്ചി സിറ്റി സി.സി.പി അശ്വതി ജിജിയും സൈബര്‍ ക്രൈം എ.സി.പി സുല്‍ഫിക്കര്‍ എന്നിവരാണ് അന്വേഷണം നടന്നുവരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും, രാജ്യവ്യാപകമായി നടന്നുവരുന്ന ഡിജിറ്റല്‍ അറസ്റ്റും, ട്രേഡിങ് തട്ടിപ്പും, ലോണ്‍ ആപ്പും ഉള്‍പ്പെടെയുള്ള തട്ടിപ്പുകളുടെ കേന്ദ്രം ഫോം പെന്‍ ആസ്ഥാനമായി ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ 6303 സൈബര്‍ മാഫിയ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്പോഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ കൃത്യമായി മനസ്സിലാക്കുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. കമ്പോഡിയയില്‍ നിന്നും യുവതിയുടെ പേരില്‍ പരാതിക്കാരനുമായി ബന്ധപ്പെട്ട മലയാളിയെ കൃത്യമായി മനസ്സിലാക്കിയ കൊച്ചി സൈബര്‍ പോലീസ്, പ്രതിയുടെ ഡിജിറ്റല്‍ ഫുഡ് പ്രിന്റ്‌സ് ശേഖരിച്ച് അറസ്റ്റിനുള്ള കൃത്യമായ പ്ലാനിങ്ങ് നടത്തിയിരുന്നു.

പോലീസിന്റെ അന്വേഷണത്തില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിന് വിദഗ്ദ പരിശീലനം ലഭിച്ച നിരവധി പേരുണ്ടെന്നും ഈ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ചൈനീസ് പൗരന്മാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് സമാനമായ സംവിധാനമാണെന്നും കണ്ടെത്തി.

ലഭിക്കുന്ന തുകകള്‍ ഉടന്‍തന്നെ പിന്‍വലിക്കുന്നതിന് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും, വിദഗ്ധ പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകള്‍ കമ്പോഡിയയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ ഇന്റര്‍ പോളിന്റെ നേതൃത്വത്തില്‍ റെയ്ഡുകള്‍ സംഘടിപ്പിച്ച് വിദേശ പൗരന്മാരെ ഡീപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാലും ഇവര്‍ നടത്തിയിരിക്കുന്ന കേസുകളിലേക്ക് കൃത്യമായി ആരാണ് കുറ്റകൃത്യം ചെയ്തത് എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കൊച്ചി സൈബര്‍ പോലീസ് യുവ ഡോക്ടറിന് കമ്പോഡിയയില്‍ നിന്നും മെസ്സേജ് അയച്ചിരുന്ന മലയാളിയെ കൃത്യമായി മനസ്സിലാക്കി, ഇന്ത്യയില്‍ എത്തിയ ഉടന്‍ പ്രതിയെയും പണം പിന്‍വലിക്കാന്‍ സഹായിച്ച കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.പ്രതികളില്‍ നിന്നും കുറ്റംചെയ്യാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ബാങ്കിംഗ് രേഖകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും യുവതികളെയും യുവാക്കളെയും തായ്‌ലന്‍ഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയില്‍ കൊണ്ടുപോയ ശേഷം റോഡ് മാര്‍ഗ്ഗം കമ്പോഡിയയില്‍ എത്തുകയും അവിടെ ഹോട്ടല്‍ ജോലികളും ഡെലിവറി ജോലികളും ചെയ്യുന്നതിനുള്ള വിസ തരപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചൈനീസ് പൗരന്മാര്‍ നിയന്ത്രിക്കുന്ന സൈബര്‍ ഷെല്‍ട്ടറുകളില്‍ എത്തിച്ചു നിര്‍ബന്ധിതമായി സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കി മാറ്റുകയും ആണ്. നാട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പല യുവതി യുവാക്കള്‍ക്കും ഇതില്‍ നിന്നും എളുപ്പത്തില്‍ പിന്മാറി തിരിച്ചു പോരാന്‍ സാധിക്കാറില്ല. സൈബര്‍ മാഫിയയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പലര്‍ക്കും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടതായും വരാറുണ്ട്.യുവതിയായി ആള്‍മാറാട്ടം നടത്തി കമ്പോഡിയയില്‍ നിന്നും മെസ്സേജ് അയച്ച അരൂര്‍ സ്വദേശി സൂരജ് കൃഷ്ണ (22 വയസ്സ്) പണം അക്കൗണ്ട് വഴി പിന്‍വലിച്ചെടുത്ത മലപ്പുറം വളാഞ്ചേരി സ്വദേശികളായ ആദില്‍ കെ പി (22 വയസ്സ്), മുഹമ്മദ് ഫൈസല്‍ (25 വയസ്സ്) എന്നിവരെയാണ് DO കേസിലേക്ക് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ഷമീര്‍ഖാന്‍ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുണ്‍. ആര്‍, അനീഷ്, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.