Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അധ്യാപക പീഡനം; സെഞ്ച്വറി ദന്തൽ കോളേജിനെതിരെ ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിന് പിന്നാലെ അതേ മാനേജ്‌മെന്റിന് കീഴിലുള്ള പൊയിനാച്ചി സെഞ്ച്വറി ദന്തൽ കോളേജിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. ക്രൂരമായ റാഗിങ്ങും അധ്യാപക പീഡനവും ഉൾപ്പെടെ വ്യാപകമായ അനാചാരങ്ങൾ നടക്കുന്നതായാണ് മുൻ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ.

കോളേജിൽ ‘ഫ്രഷേഴ്സ് ഡേ’യുടെ പേരിൽ തന്നെ റാഗിങ് നടക്കാറുണ്ടെന്നും, ജൂനിയർ വിദ്യാർഥികളെ കരിവാരി തേച്ചും വികൃത വേഷങ്ങൾ ധരിപ്പിച്ചും സ്റ്റേജിൽ അവതരിപ്പിക്കാറുണ്ടെന്നും വിദ്യാർഥിനി ആരോപിക്കുന്നു. സീനിയർ വിദ്യാർഥികളുടെയും സ്റ്റാഫിന്റെയും സാന്നിധ്യത്തിൽ തന്നെ ഇത്തരം സംഭവങ്ങൾ നടക്കുന്നതായും, ഒന്നാം വർഷ വിദ്യാർഥികളുടെ ഡ്രസ് കോഡ് വരെ സീനിയർമാരാണ് നിർണ്ണയിക്കുന്നതെന്നും ആരോപണമുണ്ട്.

അധ്യാപകരുടെ ഭാഗത്തുനിന്നും അതിക്രൂരമായ പെരുമാറ്റങ്ങൾ നേരിടേണ്ടി വന്നതായും, വിദ്യാർഥികളെ അപമാനകരമായ വാക്കുകളിൽ അഭിസംബോധന ചെയ്യുകയും ശാരീരികമായി കൈവയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുൻ വിദ്യാർഥിനി പറയുന്നു. ക്ലാസ് റൂമുകളിലും പരീക്ഷാ ഭീഷണികളിലൂടെയും വിദ്യാർഥികളിൽ നിയന്ത്രണം നിലനിർത്തുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ആരോപണം ഉയരുന്നു.

ഹോസ്റ്റലിലും ക്യാമ്പസിലും ലിംഗവിവേചനം നിലനിൽക്കുന്നുവെന്നും, പെൺകുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളോടെ മാത്രമേ ലഭ്യമാകുന്നുവെന്നും വിദ്യാർഥിനി ആരോപിക്കുന്നു. കൂടാതെ വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യതയിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെന്നും പറയുന്നു.

പരീക്ഷാ നടത്തിപ്പിലും സർവകലാശാലാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന രീതികൾ നടക്കുന്നതായും, പണം നൽകി പരീക്ഷാ പ്രക്രിയ സ്വാധീനിക്കുന്നതും ഉത്തരപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള അനിയമിതത്വങ്ങളും ഉണ്ടെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

വൈവ പരീക്ഷകളിൽ ചില അധ്യാപകരുടെ ഭാഗത്തുനിന്ന് അനുചിതമായ പെരുമാറ്റങ്ങളുണ്ടായതായും വിദ്യാർഥിനി വെളിപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങൾ വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും നിരവധി പേർ കൗൺസിലിംഗ് തേടുന്ന സാഹചര്യമുണ്ടെന്നും ആരോപണമുണ്ട്.
വിഷയത്തിൽ സർവകലാശാലയോ ബന്ധപ്പെട്ട അധികൃതരോ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്.

Tags :

Recent News

Advertisement
WhiteswanTV Footer