Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള പൊലീസിന് കനത്ത തിരിച്ചടി; തമിഴ്‌നാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് റദ്ദാക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട് അതിർത്തിയിൽ കടന്ന് പിടികൂടി പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ, കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടിയിൽ വിട്ടുവീഴ്ചയില്ല. ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ അപേക്ഷിച്ച ഹർജിയെ മദ്രാസ് ഹൈക്കോടതി നിരസിച്ചു.

ദിണ്ടിഗലിലുള്ള ഭാര്യാസഹോദരന്റെ പറമ്പിലെ കിണറ്റിൽ 2017 ഓഗസ്റ്റ് 27-നാണ് മൊക്കയ്യന്റെ മൃതദേഹം കണ്ടെത്തുന്നത്. കൈവിലങ്ങണിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതേത്തുടർന്ന് തമിഴ്‌നാട് പൊലീസ് കസ്റ്റഡി മരണത്തിന് കേസെടുത്തു. പ്രതികൾ നിയമപ്രകാരം കസ്റ്റഡി നടപടികൾ പാലിച്ചില്ലെന്നാണ് സിബിഐ-സിഐഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്.

കുടുംബവുമായി ഒത്തുതീർപ്പ് നടത്തിയതുകൊണ്ട് കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. കസ്റ്റഡിയിൽ ഉള്ള ആളുകളുടെ ജീവനും സുരക്ഷയും പൊലീസ് കൈകാര്യം ചെയ്യേണ്ട ഭരണകൂട ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട്, കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സ്വകാര്യ ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും ഡിണ്ടിഗൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ ഹൈക്കോടതി നിർദേശിച്ചു.

Advertisement
WhiteswanTV Footer