ന്യൂഡൽഹി: ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന സിസ്പ്ലേറ്റിൻ, കാർബോപ്ലേറ്റിൻ എന്നീ രണ്ട് കാൻസർ മരുന്നുകൾക്ക് രാജ്യവ്യാപകമായി ക്ഷാമം. ശ്വാസകോശം, ഗർഭാശയഗളം, അണ്ഡാശയം, തല, കഴുത്ത് എന്നിവിടങ്ങളിലെ കാൻസറുകളുടെ ചികിത്സയിൽ ഇവ പ്രധാനമായി ഉപയോഗിക്കുന്നു.
പ്രധാന സർക്കാർ ആശുപത്രികളിലുടനെയും സ്വകാര്യ ആശുപത്രികളിലുടനെയും മരുന്നുകളുടെ ലഭ്യതക്കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മരുന്നുക്ഷാമം നീണ്ടുനിൽക്കുകയാണെങ്കിൽ രോഗികളുടെ ആരോഗ്യനിലയെ ഗൗരവമായി ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
ക്ഷാമത്തിന് പ്രധാന കാരണം ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റുകളുടെ (APIs) കുറവ്, ഉത്പാദനച്ചെലവിന്റെ വർദ്ധനവ്, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവയാണ്. കൂടാതെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്ലാറ്റിനത്തിന്റെ വില വർധിച്ചതും സിസ്പ്ലേറ്റിൻ, കാർബോപ്ലേറ്റിൻ നിർമ്മാണത്തെ ബാധിച്ചുവെന്ന് വിദഗ്ധർ അറിയിച്ചു.
ഡൽഹി എയിംസിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എം.ഡി. റേ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു, “ഈ മരുന്നുകളുടെ ലഭ്യതക്കുറവ് ചികിത്സാ പദ്ധതികളെ തടസപ്പെടുത്തുകയും, രോഗികളുടെ അതിജീവന നിരക്കും കുറക്കുകയും, രോഗം വീണ്ടും വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.”






