കോഴിക്കോട്: നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും അതിനെ ചർച്ചചെയ്യേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദ്ദീൻ. കാലങ്ങളായി നടക്കുന്നതുപോലെ അതെല്ലാം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയതിനെ തുടർന്ന് വിവാദം ഉയര്‍ന്നിരുന്നു. തുടർന്ന് സമസ്ത രംഗത്തെത്തി, അമുസ്ലിമിക ആചാരങ്ങൾ, മറ്റു മതത്തിന്റെ ആചാരങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടു.
പിഎം ശ്രീയിൽ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല. കേന്ദ്ര-സംസ്ഥാനം ചേർന്ന് ഒപ്പിട്ട കരാർ നിലവിലുണ്ട്, അതിന്റെ തുടർച്ച എങ്ങനെയാകണം എന്നത് പരിശോധിക്കേണ്ടതുണ്ട്. കരാറിൽനിന്ന് ഏതെങ്കിലും കക്ഷി ഏകപക്ഷീയമായി പിന്മാറാൻ കഴിയുമോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഫണ്ടുകൾ നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് മേൽ ഉപാധികൾ വെയ്ക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.






