Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ മുങ്ങിക്കുളിച്ച് ബിജെപി; നേതാക്കൾക്കെതിരെ വടിയെടുക്കാൻ രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരഞ്ഞെടുപ്പ് ഫണ്ടിലെ കോടികളുടെ അട്ടിമറിയും കള്ളപ്പണ വിവാദങ്ങളും കേരള ബിജെപിയെ സമാനതകളില്ലാത്ത ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ കൊടി വാങ്ങിയതിലും ഹെലികോപ്റ്റർ വാടകയിലുമടക്കം ലക്ഷങ്ങളുടെയും കോടികളുടെയും വെട്ടിപ്പ് നടന്നെന്ന ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേന്ദ്ര നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് ഫണ്ടിൽ 12 കോടി രൂപയ്ക്ക് യാതൊരു കണക്കുമില്ലെന്നാണ് ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന നേതാക്കൾ ഈ ആരോപണങ്ങൾ പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും പാർട്ടി വലിയൊരു പിളർപ്പിന്റെയും അഴിച്ചുപണിയുടെയും വക്കിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കോടി കൊടികൾ നിർമ്മിക്കാനുള്ള 3.5 കോടി രൂപയുടെ കരാറിലാണ് പ്രധാനമായും വെട്ടിപ്പ് നടന്നത്. കേന്ദ്ര നേതൃത്വം നൽകുന്ന ഔദ്യോഗിക കൊടികൾ ലഭിക്കാൻ വൈകിയ സാഹചര്യം മുതലെടുത്ത്, പാർട്ടിയിലെ ചില ഉന്നത നേതാക്കൾ ചേർന്ന് ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാർ സ്വന്തമാക്കുകയായിരുന്നു. ഈ ഇടപാടിലൂടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോർച്ച നേതാവും ചേർന്ന് 54 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് പാർട്ടി ട്രഷറർക്ക് ലഭിച്ച വിവരം. വിരോധാഭാസമെന്നു പറയട്ടെ, പിന്നീട് കേന്ദ്രത്തിൽ നിന്നെത്തിയ ലക്ഷക്കണക്കിന് കൊടികൾ ഒന്നിനും കൊള്ളാതെ പാർട്ടി ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.

തട്ടിപ്പ് കൊടിയിൽ മാത്രം ഒതുങ്ങുന്നില്ല, ആകാശത്തും ഭൂമിയിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഹെലികോപ്റ്റർ, വാഹന വാടക ഇനങ്ങളിലും ലക്ഷങ്ങളുടെ തിരിമറിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകൾ 136 മണിക്കൂർ പറക്കാൻ കരാർ നൽകിയെങ്കിലും ആകെ ഉപയോഗിച്ചത് വെറും 42 മണിക്കൂർ മാത്രമാണ്. ബാക്കി തുക എങ്ങോട്ട് പോയെന്നതിൽ ദുരൂഹത തുടരുന്നു.

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത 200 കാറുകളിൽ പകുതി പോലും ഉപയോഗിക്കാതെ തന്നെ ട്രിപ്പ് ഷീറ്റുകളിൽ കൃത്രിമം കാണിച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കിയതിലും വലിയ രീതിയിലുള്ള പണം തട്ടൽ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

തീ പടർത്തി സൈബർ നേതാവിന്റെ ‘പണച്ചാക്ക് സെൽഫി’യും ഇതിനൊപ്പം നേതൃത്വത്തിന് തലവേദനയായി പടരുന്നുണ്ട്. പാർട്ടിയെ പൂർണ്ണമായും പ്രതിരോധത്തിലാക്കിയത് ബിജെപി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സോഷ്യൽ മീഡിയ ടീമിലെ പ്രമുഖനായ സിദ്ധാർത്ഥിന്റെ ‘പണച്ചാക്ക് സെൽഫി’യാണ്. പാറശാല സ്വദേശിയായ ഇയാൾ വലിയൊരു ട്രാവൽ ബാഗ് നിറയെ 500 രൂപയുടെ നോട്ടുകെട്ടുകളുമായി ഇരിക്കുന്ന ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസായി ഇട്ടിരുന്നു.

പാർട്ടിക്കുള്ളിൽ തന്നെയുള്ളവരാണ് ഇതിന്റെ സ്ക്രീൻഷോട്ടുകൾ പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്രം കേരളത്തിലേക്ക് ഒഴുക്കിയ കുഴൽപ്പണത്തിന്റെ ബാക്കിപത്രമാണ് ഈ ചിത്രമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, ബിജെപി ഔദ്യോഗിക നേതൃത്വം ഈ ചിത്രത്തെയും സിദ്ധാർത്ഥിനെയും തള്ളിപ്പറഞ്ഞ് കൈകഴുകാനാണ് ശ്രമിക്കുന്നത്.

ആരോപണങ്ങൾ എല്ലാം നിഷേധിക്കുമ്പോൾ തന്നെ പിന്നാമ്പുറത്ത് അഴിച്ചുപണികളും നടക്കുന്നുണ്ട്. പാർട്ടിയിൽ നിന്ന് പ്രമുഖർ പുറത്തേക്കെന്ന സൂചനയാണ് വരുന്നത്. വൻ അഴിച്ചുപണിക്കാണ് രാജീവ് ചന്ദ്രശേഖർ ഒരുങ്ങുന്നത്. അഴിമതി ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ സംസ്ഥാന ബിജെപിയിൽ വലിയ അഴിച്ചുപണിക്ക് വഴിയൊരുങ്ങുകയാണ്. സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ താഴെ പറയുന്നവരെ വരാനിരിക്കുന്ന പുനസംഘടനയിൽ ഭാരവാഹിത്വങ്ങളിൽ നിന്ന് മാറ്റിനിർത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചിട്ടുണ്ട്:

സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്താൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പുനസംഘടനയിൽ ഇവർക്ക് ഭാരവാഹിത്വമുണ്ടാകില്ല. കൂടാതെ, തിരുവിതാങ്കൂർ സഹകരണസംഘത്തിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു സംസ്ഥാന സെക്രട്ടറിക്കും സ്ഥാനം നഷ്ടമായേക്കും. വിവാദങ്ങൾ പുറത്തുവന്നതോടെ, ഇവരെ സംരക്ഷിക്കുന്നവർക്കെതിരെയും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്.

അച്ചടക്ക നടപടികൾ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാൽ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ എത്തിയ അധ്യക്ഷന്, അദ്ദേഹത്തിന്റെ കാലയളവിൽ തന്നെ ഉയർന്ന അഴിമതി ആരോപണങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രമക്കേടിൽ പങ്കുള്ളവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന വിവരം അദ്ദേഹം കോർ കമ്മിറ്റി അംഗങ്ങളെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer