Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിയറ്റ്നാം ബോട്ടപകടം: മരിച്ച മലയാളികളടക്കം 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളികളടക്കം 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കും. എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം നടപടികൾ വിയറ്റ്നാമിൽ പൂർത്തിയായി. വിവിധ വിമാനങ്ങളിലായാണ് മൃതദേഹങ്ങൾ സ്വന്തം നാടുകളിലേക്ക് കൊണ്ടുവരുന്നത്.

അപകടത്തിൽ കൊല്ലം സ്വദേശികളായ എ.സി. തോമസും ഭാര്യ ലൊവേനിയുമാണ് മരിച്ച മലയാളികൾ. മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും മൂന്ന് പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണ്. ബോട്ടിൽ 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

വിയറ്റ്നാമിലെ ഫൂക്വോക്കിന് സമീപം ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. യാത്ര തുടങ്ങി ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റും കടൽ പ്രക്ഷുബ്ധമായതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ബോട്ടുകളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിർത്തി രക്ഷാസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തെക്കുറിച്ച് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹോങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആവശ്യമായ എല്ലാ സഹായവും നൽകാനും അദ്ദേഹം നിർദേശിച്ചു.

ജൂലൈ 7-നാണ് തോമസും ലൊവേനിയുമാണ് വിയറ്റ്നാമിലേക്ക് യാത്ര പോയത്. ബിസിനസുമായി ബന്ധപ്പെട്ട് ലഭിച്ച ടൂർ പാക്കേജിലൂടെയായിരുന്നു ഇവരുടെ യാത്ര. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

Advertisement
WhiteswanTV Footer