Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഖഫ് നിയമന വിവാദം; ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വഖഫ് നിയമന വിവാദത്തിൽ ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്നാണ് പി.എം.എ സലാമിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് ഇടത് സർക്കാരാണെന്നും ഇത് വിശ്വാസികളെ വഞ്ചിക്കുന്ന നടപടിയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. മുസ്ലിം ലീഗിന്റെ തുടർച്ചയായ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ തീരുമാനം പിൻവലിച്ചതെന്നും സലാം അവകാശപ്പെട്ടു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് പാർലമെന്റിൽ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിച്ചതെന്നാണ് ലീഗിന്റെ ആരോപണം.

വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്തുന്ന വിഷയത്തിലും സർക്കാർ നിലപാടിനെ ലീഗ് വിമർശിച്ചു. നിലവിലുള്ള കേസുകളിൽ സർക്കാർ കോടതിയിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. ഇടത് സർക്കാർ രൂപീകരിച്ച വഖഫ് ബോർഡ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതിൽ സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.

മതപണ്ഡിതരുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി വിഷയം ഉപയോഗിക്കുകയാണെന്ന ആരോപണവും ലേഖനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer