Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്ക് ഇടമില്ല; ചരുക്കപ്പട്ടിക തയാറാക്കി ബിസിസിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബി.സി.സി.ഐ. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകൾക്ക് പുറമെ അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്.

ന്യൂസിലൻഡിലെ പേസിനെ അനുകൂലിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ടീം മാനേജ്മെന്റ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഗുർനൂർ ബ്രാർ എന്നിവരാണ് പട്ടികയിലുള്ളത്.

എന്നാൽ ബുംറയും ആകാശ് ദീപും നിലവിൽ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യ എ ടീമിനായും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയ യുവതാരം ഗുർനൂർ ബ്രാർ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല.

അതേസമയം, പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ടെസ്റ്റിൽ 229 വിക്കറ്റുകൾ നേടിയ ഷമി ന്യൂസിലൻഡിനെതിരെ നാല് ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ജമ്മു കശ്മീർ പേസർ ആഖിബ് നബിയെയും ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.

മുംബൈയിൽ ബി.സി.സി.ഐയും ടീം മാനേജ്മെന്റും പങ്കെടുക്കുന്ന നിർണായക യോഗത്തിൽ താരങ്ങളുടെ കായികക്ഷമതയും ലഭ്യതയും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുക.

2020ൽ അവസാനമായി ന്യൂസിലൻഡിൽ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യ അന്ന് 2-0ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് 3-0ന് പരമ്പര സ്വന്തമാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer