കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയും സംഘം സെക്രട്ടറിയുമായ പ്രീനയ്ക്ക് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രീനക്കെതിരെ പൊലീസ് 10 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാല് കേസുകളിൽ നേരത്തെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ബാക്കി ആറ് കേസുകളിലാണ് ഇന്ന് വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രീനയ്ക്ക് പുറത്തിറങ്ങാനാകും.




