Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ ശശിധരൻ കർത്തയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത കോടതിയെ സമീപിച്ചു. 2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്.

ഇഡി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് കർത്തയ്ക്കുവേണ്ടി സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണം. ആരോഗ്യനില മോശമായിരുന്നിട്ടും ചോദ്യം ചെയ്യൽ തുടർന്നുവെന്നും, ഡോക്ടർമാർ ചോദ്യം ചെയ്യൽ തുടരരുതെന്ന് നിർദേശിച്ചിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ചോദ്യം ചെയ്യുന്നതിനിടെ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് രേഖപ്പെടുത്തിയെന്നും രേഖയിൽ ആരോപിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ സമ്മർദം സഹിക്കാനാകാതെ ചോദ്യം ചെയ്യലിനിടെ താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർത്ത പറഞ്ഞതായും സത്യവാങ്മൂലത്തിൽ പറയുന്നു.

കർത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 72 വയസ്സുള്ള ശശിധരൻ കർത്തയ്ക്ക് ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് രേഖകളിൽ പറയുന്നത്.

ഈ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണ് ഇഡി ചോദ്യം ചെയ്യൽ തുടർന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. ഇഡി അന്വേഷണത്തിനിടെ നൽകിയ മൊഴിയുടെ സാധുത ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി കോടതിയുടെ പരിഗണനയിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix