സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശെരിക്കും ആഭ്യന്തരം ആരുടെ കയ്യിലാണ്…?; മാങ്കൂട്ടത്തിലിനെ ക്ലിക്ക് ആക്കിയ പോലീസ് അൻവറിനെയും സ്റ്റാറാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പലപ്പോഴും കേരള പോലീസിന്റെ പ്രവർത്തനങ്ങൾ സിപിഎമ്മിന് ദോഷകരമായി മാറുകയും പ്രതിപക്ഷത്തിന് ഗുണമായി ഭവിക്കുകയും ചെയ്യാറുണ്ട്. സമീപകാല ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. മാസങ്ങൾക്കു മുമ്പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റിയിലേക്ക് ഒരു സമരം നയിച്ചതിന്റെ പേരിൽ പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുവജന സംഘടനയുടെ നേതാവിനെ ഭീകരവാദികളെ പിടികൂടുന്ന രീതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റോടെ രാഹുൽ മാങ്കൂട്ടത്തിലിന് ഉണ്ടായ രാഷ്ട്രീയ മൈലേജ് ചെറുതൊന്നുമല്ല. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ അവസരം ലഭിക്കുന്നതിലേക്കും വിജയിച്ച് എംഎൽഎ ആകുന്നതിലേക്കും പോലും വഴിയൊരുക്കിയത് പുലർച്ചെയിലെ അറസ്റ്റ് ആയിരുന്നു. ഇപ്പോഴിതാ പി വി അൻവർ എംഎൽഎയേയും സ്റ്റാർ ആക്കിയിരിക്കുകയാണ് മുഖ്യന്റെ തന്നെ മുഖ്യ വകുപ്പായ ആഭ്യന്തരവകുപ്പും അവരുടെ പോലീസ് സംവിധാനവും.

ഒരു സമരം നയിച്ചതിന്റെ പേരിൽ അർദ്ധരാത്രിയിൽ വീട് വളഞ്ഞ് ആയിരുന്നു എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. പോലീസ് സേനയ്ക്കും മുഖ്യനും എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചപ്പോഴൊക്കെയും വലിയ സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും എവിടെയും തൊടാത്ത രാഷ്ട്രീയ അനിശ്ചിതത്വം അൻവറിനെ വാർത്തകളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരുന്നു. എന്നാൽ അർദ്ധ രാത്രിയിലെ അറസ്റ്റോടെ അൻവർ വീണ്ടും സജീവമാവുകയായിരുന്നു. പി.വി അന്‍വറിന് യുഡിഎഫില്‍ ബര്‍ത്ത് ഉറപ്പിച്ച് നല്‍കിയത് പിണറായി പോലീസ് ആണെന്ന് തന്നെ പറയാം. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും മുസ്ലീം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അന്‍വറിനെ ശക്തമായി പിന്തുണച്ച് വരാനുള്ള സാഹചര്യമുണ്ടാക്കിയത് അപ്രതീക്ഷിതമായി നടന്ന പാതിരാ അറസ്റ്റാണ്.

ജനകീയ വിഷയം മുന്‍ നിര്‍ത്തി ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് നടത്തിയ അന്‍വറിനെ അറസ്റ്റ് ചെയ്തതാണ് യുഡിഎഫ് നേതാക്കളെ അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അനുയായികള്‍ എതിരാകുമെന്ന തിരിച്ചറിവും പ്രതിപക്ഷ നേതാക്കളുടെ മനം മാറ്റത്തിന് പിന്നിലുണ്ട്. അന്‍വറിനെ യുഡിഎഫില്‍ ഇനിയും എടുത്തില്ലെങ്കില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിയുണ്ടാക്കി ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ അത് യുഡിഎഫ് വോട്ട് ബാങ്കിലും വലിയ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. പിണറായിക്ക് എതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് യുഡിഎഫ് അണികള്‍ക്കിടയില്‍ പോലും പി വി അന്‍വറിന് സ്വകാര്യത വർദ്ധിപ്പിച്ചത്. അറസ്റ്റ് നാടകം നടത്തിയെങ്കിലും 24 മണിക്കൂര്‍ പോലും അൻവറിനെ ജയിലിലടക്കാന്‍ പറ്റാതിരുന്നതും സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.