പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനം വഴി ലോണെടുത്ത് ഐ ഫോൺ വാങ്ങിയ തുക തിരികെ അടക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിന് മർദന൦. പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി ഷരീഫി(26) ൻറെ താടിയെല്ലിനും തലയോട്ടിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബജാജ് ഫിനാൻസിൽ നിന്നും ലോണെടുത്ത് ഐ ഫോൺ വാങ്ങിയശേഷം തുടർച്ചയായി തിരിച്ചടവ് തുക മുടങ്ങിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ അവസാനിച്ചത്.
പരിക്കേറ്റ ഷരീഫിനെ മർദ്ദിച്ചവർ തന്നെയാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് . പിന്നീട് ഷരീഫിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷരീഫ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.






