ചെന്നൈ:വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ. അണ്ണാ സർവകലാശാല ക്യാംപസിൽ വച്ചുണ്ടായ സംഭവത്തിലാണ് ബിരിയാണി വിൽപനക്കാരനെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജ്ഞാനശേഖരന് (37) കോടതി ജൂൺ 2നു ശിക്ഷ വിധിക്കും. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണു കേസ്.
അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതു വിവാദമായി. തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. 3 മാസത്തിനുള്ളിൽ വിചാരണ നടപടികളും പൂർത്തിയാക്കി.



