തിരുവനന്തപുരം: മാല മോഷ്ട്ടിച്ചെന്ന കള്ളക്കേസ്സിൽ കുടിക്കി പോലീസ് അതിക്രമത്തിന് ഇരയായ ദളിത് യുവതി ബിന്ദുവിന്‍റെ പരാതി അവഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ പിഎസ് പി ശശി . ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു എന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയ ഇദ്ദേഹം ബിന്ദുവിന്റെ പരാതി ഗൗരവത്തോടെയാണ് കണ്ടതെന്നും കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമായിരുന്നു ബിന്ദു ഉന്നയിച്ചത്. പോലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്റെ പരാതി വായിച്ചുപോലും നോക്കിയില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. പേരൂര്‍ക്കടയിലെ ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. അതേസമയം യുവതിയെ ഇതിന്റെ പേരിൽ 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ തിരുവനന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് .






