ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും തകർന്നടിഞ്ഞ ഒരു ലേബർ പാർട്ടിയെയാണ് തനിക്ക് ലഭിച്ചതെന്ന് സ്റ്റാർമർ പറഞ്ഞു. പാർട്ടിയുടെ കാലം കഴിഞ്ഞെന്നാണ് ആളുകൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആളുകൾക്ക് തെറ്റ് പറ്റിയെന്ന് താൻ തെളിയിച്ചു. സാമ്പത്തികം, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയവയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ തനിക്ക് കഴിഞ്ഞെന്നും സ്റ്റാർമർ പറഞ്ഞു. പിൻഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ചരിത്ര ഭൂരിപക്ഷത്തോടെയാണ് സ്റ്റാർമറും ലേബർ പാർട്ടിയും അധികാരത്തിലേറിയത്. എന്നാൽ, പിന്നീട് തുടർച്ചയായി വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയായിരുന്നു.






