കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. മുവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ജംഗ്ഷനിലെത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞതായാണ് വിവരം. അപകടത്തിൽ വാഹനം പൂർണമായും തകർന്നെങ്കിലും യാത്രക്കാരെല്ലാം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സംഭവം നടന്ന ഉടൻ സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിനുള്ളിൽ കുടുങ്ങിയിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റവരെ മുവാറ്റുപുഴ നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.






