സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ആംആദ്മിയെ നേരിട്ട് നരേന്ദ്ര മോദി

ഡൽഹി തെരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നിൽക്കുന്ന സാഹചര്യത്തിൽ യമുന നദിയെ ആയുധമാക്കി രംഗത്തിറക്കി കൊമ്പ് കോർക്കുകയാണ് ബിജെപിയും ആംആദ്മിയും .ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് സിഇഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ആംആദ്മി ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമായി ഉപയോഗിച്ചത്. എന്നാൽ ആരോപണങ്ങൾക്കെതിരെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങുകയാണ്. ഇന്നലെ ഘോണ്ടയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ […]
Read more

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് നൽകാൻ ഉത്തരവ്

ചെന്നൈ: ജയലളിതയില്‍ നിന്ന് 1996-ല്‍ പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിന് കൊണ്ടുപോകാമെന്ന് കോടതി ഉത്തരവ്. ബെംഗളൂരുവിലെ സിബിഐ കോടതിയുടേതാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്ന് തൊണ്ടിമുതൽ പിടിച്ചെടുത്തത്. തോണ്ടിമുതലില്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും അവകാശ വാദം ഉന്നയിച്ച് ഹര്‍ജി സമ്മര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് തളളിയത്. ഹര്‍ജി തള്ളിയതോടെ സ്വത്തുക്കള്‍ തമിഴ്‌നാടിന് കൈമാറാം. 2004ലാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്. […]
Read more

കെജരിവാളും മോദിയും ഒരുപോലെ: രാഹുൽ ഗാന്ധി

കെജരിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്‌ദാനകളാണെന്നും ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ കെജരിവാളും മോദിയും ഒരുപോലെയാണെന്നും അദേഹം വിമര്‍ശിച്ചു.പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളമാണ് കെജരിവാള്‍ കുടിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും അദ്ദേഹം വന്നിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജരിവാള്‍ യമുനാനദിയിലെ […]
Read more

കുംഭമേളയിലെ അപകടം: 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്‍റെ സ്ഥിരീകരണം

ന്യൂഡൽഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും യുപി പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.പിന്നാലെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മരണസംഖ്യ ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റ പലരുടെയും […]
Read more

കുംഭമേളയിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കൂട്ടമരണത്തില്‍ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

കുംഭമേളയില്‍ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ബിജെപി സര്‍ക്കാര്‍ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്നും സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആളുകള്‍ക്ക് ടോയ്ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല മാത്രമല്ല വിഐപികള്‍ക്ക് വരാന്‍ റോഡ് വണ്‍വേ ആക്കുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാധാരണ ജനങ്ങളാണ്. അതിനാല്‍ സര്‍ക്കാര്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കണം കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പത്തിലധികം പേര്‍ മരിച്ച സംഭവത്തിലാണ് അഖിലേഷ് യാദവ് രോക്ഷ വിമർശനം നടത്തിയത്.
Read more

മഹാകുംഭമേളയിലെ അപകടത്തില്‍ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി

മഹാകുംഭമേളയിൽ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ന് പുലർച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. തിക്കിലും തിരിക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിക്കും […]
Read more

മഹാകുംഭമേള; തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്

പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. തിരക്ക് വര്‍ധിച്ചതോടെ ആളുകള്‍ വിവിധ ദിശകളിലേക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണ്. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടമുണ്ടായ ഉടന്‍ തന്നെ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി […]
Read more

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി

വാട്സ്ആപ്പ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക് മീഡിയകളിലൂടെ പൊലീസിന് നോട്ടീസ് അയക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത 2023 പ്രകാരം, നോട്ടീസ് അനുവദനീയമായ രീതികളിലൂടെ മാത്രമേ നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. നോയിഡയിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ സതേന്ദർ കുമാറിന്റെ കേസിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം […]
Read more

രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങൾ കണ്ണൂരിൽ

കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലയായി ഇത്തവണയും കണ്ണൂര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുന്‍പ് ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയെ പിന്നിലാക്കിയാണ് കണ്ണൂര്‍ ഒന്നാമതായി എത്തിയത്. കണ്ണൂരിലെ ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും എണ്ണം മൂന്ന് വര്‍ഷത്തിനിടെ 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കൂടിയതോടെ 3862 പേര്‍ കൂടി അംഗത്വം നേടി. 1,36,275 പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ഗ ബഹുജന സംഘടനകളില്‍ ചേര്‍ന്നപ്പോള്‍ 29,51,370 പേര്‍ വിവിധ […]
Read more

ശ്രീഹരികോട്ടയിൽ നിന്നും നൂറാമത്തെ റോക്കറ്റ്: കുതിച്ചുയർന്ന് GSLV-F15

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഐഎസ്ആർഒ നൂറാമത്തെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 6.23-ന് പറന്നുയർന്ന ജിഎസ്എൽവി-എഫ് 15 റോക്കറ്റ് ഗതിനിർണയ ഉപകരണം എൻവിഎസ്-02 സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കാൻ ഉദ്ദേശിച്ചാണ് വിക്ഷേപിച്ചത്. ഇന്ത്യയിൽ ഗതിനിർണയവും ദിശനിർണയവും (നാവിഗേഷൻ) ആവശ്യങ്ങൾക്കായി വികസിപ്പിച്ചുവരുന്ന നാവിക് സംവിധാനത്തിന്റെ ഭാഗമായാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻവിഎസ്-01 2023 മെയ് 29-നാണ് വിക്ഷേപിച്ചത്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.