സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സികെജി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ സ്ഥാപനമായ ‘സിദ്ര’യുടെ ഉടമസ്ഥനായ ഷിജാദ് ആണ് മരിച്ചത്. കടയുടെ ഷട്ടർ പകുതി തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി അകത്ത് പ്രവേശിച്ച ജീവനക്കാരനാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച കടകൾക്ക് അവധി ആയതിനാൽ ബിൽഡിംഗിൽ മറ്റു ആളുകൾ ഉണ്ടായിരുന്നില്ല. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് […]
Read more

മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം; കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് […]
Read more

പേരാമ്പ്ര സംഘർഷം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആരോപണം ഉന്നയിച്ചത്. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് ഉത്തരവിലുള്ളത്.
Read more

മതിൽ തകർന്നു വീണ സംഭവം; പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: കക്കോടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ നിർമാണത്തിനായി എത്തിയത്. ഇതിൽ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. മതിലിനടിയിൽ കുടുങ്ങിക്കിടന്ന ഉദയ് മാഞ്ചിയെ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിനിടെ പുറത്തെടുത്തു. വെള്ളിമാട്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ ഇടപെടലിലൂടെയാണ് […]
Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മതില്‍ ഇടിഞ്ഞു വീണു: മതിലിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപെടുത്തി

കോഴിക്കോട്: കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഒരാള്‍ മതിലിനടിയില്‍ കുടുങ്ങിക്കിടന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ പുറത്തെടുത്തു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ചികിത്സക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു.
Read more

കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

കോഴിക്കോട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വർധനവിനെ തുടർന്ന് കോഴിക്കോട് ജില്ലയെ സൈബർ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ. ദക്ഷിണേന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. ജില്ലയിലെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൂടിയതോടെയാണ് പ്രഖ്യാപനം കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 4083 പരാതികളിൽ 13 കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്. വ്യാജ ഓൺലൈൻ ട്രേഡിംഗ് സ്കീമുകളും നിക്ഷേപ […]
Read more

ഫ്രഷ് കട്ട് പ്ലാന്റ്; 7 ദിവസത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനെ തുടർന്ന് പ്രദേശത്ത് സംഘർഷസാധ്യത വിലയിരുത്തി ഏഴുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റും അമ്പായത്തോടും തമ്മിലുള്ള റോഡിന്റെ ഇരുവശങ്ങളിലായി 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷനിലെ 100 മീറ്റർ ചുറ്റളവ് എന്നിവ നിരോധനാജ്ഞയുടെ പരിധിയിലാണ്. ഈ മേഖലകളിൽ നാലോ അതിലധികമോ ആളുകൾ ഒന്നുചേരുന്ന പ്രതിഷേധങ്ങൾ, പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. അതേസമയം, സമരസമിതി ഈ പരിധിക്ക് […]
Read more

അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

കോഴിക്കോട്: കോഴിക്കോട് അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പിഞ്ചുകുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജ് പറയുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉൾപ്പെടെയുള്ളവർ സാക്ഷി മൊഴി നൽകിയിട്ടും വിചാരണ […]
Read more

കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കുട്ടികൾ സംഘംചേർന്ന് ബസ് ജീവനക്കാരെ മർദ്ദിച്ചെന്നതാണ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തിനിടെ ഒരു യാത്രക്കാരിക്കും പരിക്കേറ്റു. തർക്കം ബസിൽ കുട്ടികളെ കയറ്റാത്തതിനെച്ചൊല്ലിയതല്ല എന്നാണ് ജീവനക്കാർ പറയുന്നത്. ഹോൺ അടിച്ചതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി, തുടർന്ന് വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പറയുന്നത്. സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഒരു സ്ത്രീ യാത്രക്കാരിയെയും വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതിരിന്നാൽ കോഴിക്കോട്–പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് […]
Read more

ഒമ്പതുവയസ്സുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവം; സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട്ടെ ഒമ്പതു വയസ്സുകാരിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കുടുംബം. ഒരു മാസത്തിലേറെയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സാ ചെലവുകളും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താനാകാതെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ അമ്മ പ്രസീത വ്യക്തമാക്കി. “ഐസിയുവിലാണ് മകളിപ്പോൾ, കൈ കിട്ടുമോ എന്ന് ചോദിച്ച് കരയുകയാണ് അവൾ, നഴ്സുമാരെ അടുക്കാൻ പോലും സമ്മതിക്കുന്നില്ല, ഡോക്ടർമാരോട് എന്നെ തൊടരുത് എന്ന് പറയുന്നു, മരുന്ന് മാത്രമാണ് ആശുപത്രിയിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.