തൃശൂർ: ആംബുലൻസ് വൈകിയതിനെ തുടർന്ന് 26കാരന് ജീവൻ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. മുംബൈ-എറണാകുളം ഓഖ് എക്സ്പ്രസിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് താരംഹൃദയ വേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ട്രെയിനിൽ വെച്ച് ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നീട് പ്ലാറ്റ്ഫോമിൽ വീഴുകയും ചെയ്തിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ടിടിഇയെ വിവരം അറിയിച്ചെങ്കിലും, വള്ളത്തോൾനഗർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയില്ല. അതേസമയം, മുളങ്കുന്നത്തുകാവ് സ്റ്റേഷനിലാണ് യാത്രക്കാർ ശ്രീജിത്തിനെ ഇറക്കിയത്.
“ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും റെയിൽവേ അധികൃതർ യാതൊരു ഒരുക്കവും ചെയ്തില്ല. പ്ലാറ്റ്ഫോമിൽ തന്നെ മരണം സംഭവിച്ചു” – എന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ആംബുലൻസ് വൈകിയതോടെ ട്രെയിനിൽ ഉണ്ടായ മറ്റുയാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. മുണ്ടോപ്പള്ളി സുബ്രന്റെ മകനാണ് ശ്രീജിത്ത്.






