മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ലെന്ന് ഹൈക്കോടതി. ആ രീതി തുടരേണ്ടതല്ല അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഒപ്പം, പതിനെട്ടാം പടിയിൽ നിന്നുള്ള ഫോട്ടോഷൂട്ട് മനഃപൂർവ്വമല്ലെങ്കിലും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. ഭക്തരുടെ സുരക്ഷിതമായ തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നല്‍കേണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ എഡിജിപി എസ് ശ്രീജിത്ത് സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എ പി ക്യാമ്പിലെ 23 പോലീസ് ഉദ്യോഗസ്ഥരാണ് പതിനെട്ടാംപടിയിൽ നിന്ന് ഫോട്ടോയെടുത്തത്.




