കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ 15 ആം വാർഡിൽ ഈ തവണ മത്സരം കടുപ്പത്തിലാണ്, ത്രികോണ മത്സരം ഉണ്ടെങ്കിലും ബിജെപി സ്ഥാനാർഥി വലിയ ഓളത്തിലേക്ക് വരുന്നില്ല എൽഡിഎഫ് സ്വാതന്ത്രനും ലീഗ് സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമാണ് മത്സര രംഗത്ത് സജീവം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും സ്ഥാനാർഥി പ്രഖ്യാപന സമയത്ത് സീറ്റ് നിഷേധിക്ക പെട്ടതിനെ തുടർന്ന് സ്വാതന്ത്ര സ്ഥാനാർഥിയായി നോമിനേഷൻ സമർപ്പിക്കുകയും മറ്റ് സ്ഥാനാർഥികൾക്ക് മുന്നേ പ്രചാരണം ആരംഭിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ മണ്ഡലം പ്രസിഡന്റ് കൂടിയാണ് അതുകൊണ്ട് തന്നെ ഇത്തവണത്തെ മത്സരം ലീഗിന് അഭിമാന പോരാട്ടമാണ്.
വിമത സ്ഥാർത്തി കളം നിറയുമ്പോൾ എൽ ഡി എഫ് വലിയ വിജയ പ്രതീക്ഷയിലാണ് കഴിഞ്ഞതവണ നഷ്ടപെട്ട സീറ്റ് ഈ തവണ തിരിച്ച്പിടിക്കാൻ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളിലാണ് ഇടതുമുന്നണി പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പമുണ്ട്.




