Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്രയേലും ലെബനനും തമ്മിൽ യുഎസിൽ നേരിട്ടുള്ള ചർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ദീർഘകാല ശത്രുതയ്ക്ക് വിരാമമിടുന്ന തരത്തിൽ ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് അമേരിക്കയിൽ തുടക്കമായി. 1993ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും നേരിട്ട് ചർച്ചയ്ക്കിരിയ്ക്കുന്നത്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സംഘർഷത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന നടപടികളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കരാറുകൾ അമേരിക്കയുടെ മധ്യസ്ഥതയിൽ സർക്കാരുകൾ തമ്മിൽ മാത്രമായിരിക്കണമെന്ന നിലപാടാണ് യുഎസ് വ്യക്തമാക്കിയത്. മേഖലയിലെ സ്ഥിരതയും സമാധാനവുമാണ് ലക്ഷ്യമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ലെബനനിലെ ഹിസ്ബുള്ള സ്വാധീനം കുറയ്ക്കുന്നതിനെക്കുറിച്ച് പുരോഗതി ഉണ്ടായതായി അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ വ്യക്തമാക്കി. ഇറാനും ഹിസ്ബുള്ളയും ദുർബലപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് ഇത് ഒരു അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലെബനൻ സർക്കാർ രാജ്യത്തിന്റെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കണമെന്ന നിലപാട് ആവർത്തിച്ചു. അടിയന്തര വെടിനിർത്തൽ, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം, മാനുഷിക പ്രതിസന്ധി പരിഹാരം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും ലെബനൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇതിനിടെ, ഈ ചർച്ചകളെ ഹിസ്ബുള്ള ശക്തമായി എതിർത്തു. ചർച്ചകൾ നടക്കുന്നതിനിടെ തന്നെ വടക്കൻ ഇസ്രയേലിൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ഒരു കരാറും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള നേതൃത്വം.

മാർച്ചിൽ യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ നടപടികൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുകയാണ്.

Tags :

Recent News

Advertisement
WhiteswanTV Footer