തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു.
സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ മാത്രം ലക്ഷ്യമിട്ട് വിമർശിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.എൻ.എം വനിതാ വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇസ്ലാമിക് ഗേൾസ് മൂവ്മെന്റ് വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയും ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.


